(കാർട്ടൂൺ കടപ്പാട് ജോയി കുളനട)
ആലുവാ മണപ്പുറത്തെ ഉൽസവത്തിന് വന്നിട്ട് തിരികെപ്പോകുന്ന പാണ്ടി അണ്ണാച്ചിമാരുടെ ഭാണ്ഡക്കെട്ടിനുള്ളിൽ ഊതിയാൽ "പീ..പീ.." കേൾക്കുന്ന ഊത്താംപെട്ടി മുതൽ അളിഞ്ഞ ഈത്തപ്പഴം വരെ ഉണ്ടാകും വീട്ടിലെത്തിയാലുടൻ മക്കൾക്കും പൊണ്ടാട്ടിമാർക്കും സമ്മാനമായി കൊടുക്കാൻ..!
സംഗതിയാക്കെ മാറിപ്പോയി.. ബഡ്ജറ്റ് സമ്മേളനം കഴിഞ്ഞ് പോകുന്ന 141 എമ്മെല്ലെമാരും കൈ നിറയെ സമ്മാനങളുമായിട്ടാണ് തിരികെ പോകുന്നത്.. ഐറ്റംസ് കൊണ്ട് പോകാൻ ഇബ്രാഹിം മന്ത്രിയുടെ വക ബല്യ ബ്രീഫ്കെയ്സ് ഫ്രീ..
വീട്ടിൽ പോയി വെറുതെ ചൊറിയും കുത്തിയിരിക്കുമ്പോൾ ഉരുട്ടിക്കളിക്കാൻ കളരി ആശാൻ മോഹനൻ മന്ത്രീടെ വക ആന വലിപ്പത്തിൽ ആയുർവേദ ഉണ്ടംപൊരി സകലർക്കും സൗജന്യം.. ചിലരൊക്കെ കിട്ടിയ പാടെ കടിച്ച് പല്ലിന്റെ ബലപരീക്ഷണവും നടത്തി നോക്കി..!
പാലായിലെ മാണിക്യം 29000 രൂപ വിലവരുന്ന സാംസംഗിന്റെ ഓരോ മൊബൈൽ വീതം ആളൊന്നുക്ക് സമ്മാനിച്ച് സഭയിലെ സാന്താക്ലോസായി..പക്ഷെ എമ്മെല്ലെമാർക്ക് ഈ മൊഫീൽ വലിയ ആനക്കാര്യമൊന്നുമല്ല. ഇതിനേക്കാൾ ജമണ്ടൻ സാധനങ്ങളാണ് ഓരോരുത്തരുടേയും കൈയ്യിലിരിക്കുന്നത്.. അതുമാത്രമോ.. പിന്നെയുമുണ്ട് കിടുപിടികൾ, ക്യാമറ, ഡിന്നർ സെറ്റ്, ആന, മയിൽ, ഒട്ടകം..ഹോ.. എല്ലാം കൂടെ വീട്ടിലെത്തിക്കണമെങ്കിൽ എമ്മെല്ലെമാർ ഓടിനടന്ന് പെട്ടി ആട്ടോ തന്നെ വിളിക്കേണ്ടിവരും.
സമ്മാനങ്ങളൊക്കെ ചാക്കിൽ വാരിക്കെട്ടുന്ന തള്ളിലും തിരക്കിലും സഭയിലെ പുലികളൊന്നും മാണിച്ചായൻ മൈക്കിലൂടെ സില്ലിയായി പറഞ്ഞ മറ്റൊരു കാര്യം കേട്ടില്ല. "കേരളത്തിൽ ആളൊന്നുക്ക് 26067 രൂപാ നിരക്കിൽ കടം മേടിച്ചാണ് സർക്കാർ കാര്യങ്ങൾ നടത്തിക്കൊണ്ട് പോകുന്നത് എന്ന്." ഏഴാം കൂലികളായ നാട്ടുകാരെക്കൊണ്ട് അങ്ങിനെയെങ്കിലും സർക്കാരിനൊരുപയോഗമായല്ലൊ.
നാട്ട്കാരന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാനും ഇതൊക്കെ മേടിച്ച് കൂട്ടാനും ഇടതനും വലതനും കാലുമാറ്റക്കാരനും ഒക്കെ ഒറ്റക്കെട്ട്..സഭയിൽ തർക്കമില്ല, സബ്മിഷനില്ല, ഇറങ്ങിപ്പോക്കില്ല, എന്തൊരൈകമത്യം.. കണ്ണ് മഞ്ഞളിച്ച് പോയി.. ഇതാണണ്ണാ നുമ്മ പറഞ്ഞ ആ സോഷ്യലിസം..!!
പുറം ചൊറിയൽ: കറണ്ട് ചാർജ് വീണ്ടും കൂട്ടി.. അപ്പൊ എമ്മെല്ലെമാർക്ക് ബമ്പർ സമ്മാനം ഇനി വേറെയും വരാനിരിക്കുന്നു..!!
ഇവിടെ ഞെക്കി കഴിഞ്ഞ മാർച്ചിൽ എമ്മെല്ലെമാർക്ക് കേരള ഗവൺമെന്റ് ഭാഗ്യക്കുറിയുടെ ബമ്പറടിച്ചത് വായിക്കാം.. !!
ഇവിടെ ഞെക്കി കഴിഞ്ഞ മാർച്ചിൽ എമ്മെല്ലെമാർക്ക് കേരള ഗവൺമെന്റ് ഭാഗ്യക്കുറിയുടെ ബമ്പറടിച്ചത് വായിക്കാം.. !!