"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, October 15, 2014

അഭയ കേസ്: ഒരു ജുഡിഷ്യറിയുടെ പരാജയം..!




22 വർഷങ്ങൾക്ക് മുൻപ് നടന്ന അഭയ കൊല കൊലക്കേസിന്റെ രജിസ്റ്റർ തിരുത്തിയ കേസിലെ മൊഴി ഇന്നും എടുത്തു. പഴയ ഡയലോഗ് തന്നെ പ്രതികൾ ആവർത്തിച്ചു. ഇനി ലോകാവസാനം വരെ മൊഴിയെടുപ്പ് തുടരും..! (http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17758855&programId=1073753760&BV_ID=@@@&tabId=11)

മകളുടെ കൊലപാതകികൾ എന്ന് ആരോപിക്കപ്പെടുന്നവർ ഉന്നതരും മത മേലദ്ധ്യക്ഷന്മാരും ആകുമ്പോൾ വെറും സാധാരണക്കാരിൽ സാധാരണക്കാരായ ഒരു കുടുംബത്തിന് പൊരുതി ജയിക്കാൻ ആയുസ്സിൽ കഴിയുകയില്ല എന്ന് ഒരിക്കൽ കൂടി നമ്മുടെ ജുഡിഷ്യറി യും നിയമ വ്യവസ്ഥിതികളും നമ്മെ മനസ്സിലാക്കിത്തരുന്നു..കഷ്ടം..! ദൈവ വഴിയിൽ പോയ നിർദ്ധനയയ ഒരു പെൺകുട്ടിക്ക് ദൈവം പോലും തുണയില്ലാത്ത വിരോധാഭാസം..!
____________________________________________________________________________

സിസ്റ്റർ അഭയ എന്ന19 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം.

കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ
==============================

ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ്‌ ടെൻത്‌ കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.

ഇതിനിടെ സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്‌തു. സി.ബി.ഐ ചോദ്യം ചെയ്‌ത അഗസ്‌റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന്‌ ഉത്തരവാദി സി.ബി.ഐയാണെന്ന്‌ പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ്‌ ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്‌. അഭയ ആത്മഹത്യയുടെ ഇൻക്വസ്‌റ്റ്‌ തയ്യാറാക്കിയത്‌ അന്ന്‌ കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐയായിരുന്നു അഗസ്‌റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം ആദ്യം പയസ്‌ ടെൻത്‌ കോൺവെന്റിലെത്തിയ അഗസ്‌റ്റിൻ കേസ്‌ സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു.സിസ്‌റ്റൻ അഭയ മരിച്ച സമയത്ത്‌ കോട്ടയം വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയാറായിരുന്നു. പിന്നീട്‌ അദ്ദേഹം നിലപാടു് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം മകന്റെ വീടിന്‌ സമീപം ഞെരമ്പ്‌ മുറിച്ചാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തത്‌.

കൊലക്കേസിൽ കോട്ടയം ബി.സി.എം. കോളജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയിൽ സത്യവാങ്മൂലം നൽകി.



ചില ലിങ്കുകൾ:
_________________________________________________________________
അഭയ കേസ്: രജിസ്റ്റർ തിരുത്തിയിട്ടില്ലെന്ന് പ്രതികൾ വീണ്ടും മൊഴി നൽകി
http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17758855&programId=1073753760&BV_ID=@@@&tabId=11
_________________________________________________________________
http://malayalam.oneindia.com/news/2012/07/24/kerala-enough-evidence-abhaya-case-cbi-103232.html
( അഭയകേസ്: മുന്‍ ആര്‍ച്ച് ബിഷപ്പിന് അവിഹിതബന്ധമെന്ന് )
_________________________________________________________________
http://www.mathrubhumi.com/story.php?id=415581





Monday, October 13, 2014

വിഴുപ്പുകെട്ടുകൾ ആഘോഷമാക്കുന്ന ചാനൽദാരിദ്ര്യം..!



എന്തിനും പറ്റിയ വളക്കൂറുള്ള ഒരു ഭൂപ്രദേശം ഇന്ത്യാ ഭൂപടത്തിൽ കേരളമല്ലാതെ വേറൊന്നില്ല. തട്ടിപ്പ് കാർക്കും കുറ്റവാളികൾക്കും എന്ന് വേണ്ട എല്ലാ പുളുന്താന്മാർക്കും രാഷ്ട്രീയത്തിൽ തിളങ്ങാമെങ്കിൽ അതെ പശ്ചാത്തലമുള്ള ഒരാൾക്ക് അതും ഒരു സ്ത്രീക്ക് എന്ത് കൊണ്ട് സെലിബ്രറ്റിയാകാൻ പാടില്ല? നിയമം അതിന് അവരെ വിലക്കുന്നില്ല. എന്നാൽ അവരെ പൊക്കിപ്പിടിച്ച് സെലിബ്രറ്റിയാക്കാൻ നടക്കുന്നവന് താനെന്താണ് ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉണ്ടാകണം. അതില്ലാത്തവനെ ജനം പുറന്തള്ളണം.

സുബോധമുള്ള ഒരു സധാരണക്കാരൻ മാലിന്യ വസ്തുക്കളും ദുർഗന്ധ വിസർജ്യങ്ങളും പട്ടി പോലും തോണ്ടി പുറത്തെടുക്കാത്ത വിധം ദൂരെയെവിടെയെങ്കിലും കുഴിച്ചിടുകയോ നശിപ്പിച്ച് കളയുകയോ ആണ് ചെയ്യാറുള്ളത്. അല്ലാതെ ഒരു മനുഷ്യനും ഈ സാധനം സ്വീകരണ മുറിയിൽ അതിഥികൾക്ക് മുന്നിൽ കണ്ണാടി പാത്രത്തിലിട്ട് പ്രദർശിപ്പിക്കാറില്ല. സുഗന്ധ ദ്രവ്യം പൂശിയാലും അത് പുണ്യ വസ്തു ആകുകയുമില്ല. ആരെങ്കിലും അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ അവന് സാരമായ എന്തോ പ്രശ്നം ഉണ്ടെന്ന് വേണം കരുതാൻ. ദൗർഭാഗ്യവശാൽ ഏഷ്യാനെറ്റും അതിന്റെ ചുക്കാൻ പിടിക്കുന്നവരും അങ്ങനെ ഒരു മാനസികാവസ്ഥയിലാണെന്ന് പരസ്യമായി പറയേണ്ടിയിരിക്കുന്നു.

ഈ ചാനൽവിദ്വാന്മാർ വീഡിയോ ക്ലിപ് വിഷയത്തിൽ പണ്ഡിത ശിരോമണികളെ വിളിച്ച് ചർച്ചകളും വിശകലനങ്ങളും നടത്തി ന്യൂസുകൾ കൊഴുപ്പിക്കുന്നത് കണ്ട് കോരിത്തരിക്കാനിരുന്ന പ്രേക്ഷകന്റെ കാത്തിരുപ്പ് വെറുതെയായിപ്പോയി. പേടിച്ചിട്ടാണോ, പെട്ടെന്ന് സദാചാരബോധം ഉണ്ടായതാണോ എന്നറിയില്ല അങ്ങനത്തെ ചർച്ചകളൊന്നും എവിടെയും കാണുന്നില്ല. ചിലപ്പോൾ ഉപകാര സ്മരണയായി മനപ്പൂർവ്വം വാർത്താ പ്രാധാന്യം കൊടുക്കാതെ ഒഴിവാക്കുന്നതുമായിരിക്കാം. പക്ഷെ വ്യക്തമായ ചില ലക്ഷ്യങ്ങളിലേക്കാണ് ഈ ക്ലിപ്പുകൾ വിരൽ ചൂണ്ടുന്നത് എന്ന് നിസ്സംശയം പറയാം.

റേറ്റിംഗ് ദാരിദ്ര്യം കലശലായി അനുഭവപ്പെട്ട്കൊണ്ടിരിക്കുന്ന ചാനലിന്റെ ലക്ഷ്യം കച്ചവട തന്ത്രം മാത്രമാണ്. വിവാദ സ്ത്രീയെ സ്റ്റേജിൽ ചുവട് വെപ്പിച്ചും പാട്ട് പാടിപ്പിച്ചും കാണികളുടെ കൈയ്യടി നേടുക എന്ന മൂന്നാം തരം കച്ചവടം. ഈ തന്ത്രം മനസ്സിലാക്കാനൊട്ട് ആ സരിതക്ക് ബുദ്ധി അങ്ങോട്ട് പോയതും ഇല്ല. റ്റീവിയിലൊക്കെ കാണിക്കുന്നതല്ലെ സംഗതി ഗംഭീരമാക്കണം, പോരെങ്കിൽ സിനിമാ നടിയും ആയി, പിന്നെ എന്തിന് കുറക്കണം എന്നതായിരിക്കണം അവരുടെ അംഗ വിക്ഷേപങ്ങളിൽ ഒരു സ്വയം സെലിബ്രറ്റിയുടെ മട്ടും ഭാവവും ഒക്കെ കാട്ടി കൂട്ടിയത്.

നിങ്ങൾ സരിതയെ പോലെ വളരൂ നിങ്ങളെ ഞങ്ങൾ സെലിബ്രിറ്റിയാക്കാം എന്ന് പരസ്യമായി പൊതു സമൂഹത്തിന് മുന്നിൽ offer വെക്കുന്നതിലൂടെ ചെറുതല്ലാത്ത ഒരു വിഭാഗം പെൺകുട്ടികളെയെങ്കിലും വഴി തെറ്റിച്ച് വിടാൻ ഇത്തരം ഊള പരിപാടികൾ പ്രചോദനമാകും എന്ന നേരിനെ കണ്ടില്ലെന്ന് നടിക്കരുത്.
ഒന്നടങ്കം ഇത്തരം ദുഷിച്ച പ്രവണതകളെ ചെറുത്ത് തോൽപ്പിക്കേണ്ടത് സമൂഹത്തിന്റെ സന്തുലിതമായ നില നില്പിന് അനിവാര്യമാണ്.

ഇന്നലെ വീഡിയോ കണ്ടാസ്വദിച്ച ആയിരക്കണക്കിന് പേർ ഇന്ന് സദാചാരപ്രസംഗവുമായി സോഷ്യൽ മീഡിയയിൽ പാഞ്ഞ് നടക്കുന്നു. കണ്ടവരാരും ഇത് വരെ കണ്ടു എന്ന് പറഞ്ഞ് കേട്ടില്ല.. പക്ഷെ എല്ലാരും അറിഞ്ഞു.. ഇതാണ് നമ്മൾ മലയാളിയുടെ പൊതു സദാചാര സംസ്കാരം.
 

========================
അടിവര: ഒരു കമന്റിൽ കണ്ടത്:
ഏഷ്യാനെറ്റ്  കട്ടൻ ചായ കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും ആരോ ഒരാൾ (?) അതിനേക്കാൾ ഗംഭീരമാക്കി ബിരിയാണി ഉണ്ടാക്കി നാട്ട് കാർക്ക് മുഴുവൻ കൊടുത്തു.. കിട്ടിയവർ കിട്ടിയവർ അത് തലങ്ങും വിലങ്ങും മിന്നിപ്പിച്ച് അത് സൂപ്പർ ഹിറ്റാക്കി..