"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, May 17, 2014

കോൺഗ്രസിന്റെ അരിയും മൂഞ്ചി, മണ്ണെണ്ണയും മൂഞ്ചി..!





(( അഡൽറ്റ്സ് ഒൺലി.. 18 വയസിന് മുകളിലുള്ളവർ മാത്രം വായിക്കുക))


ബുദ്ധി വികാസമില്ലാത്ത സ്വന്തം മകളെ അവളുടെ നിസ്സഹായാവസ്ഥയും പ്രതികരിക്കാനുള്ള കഴിവില്ലായ്മയും മുതലെടുത്ത് കൊണ്ട് ഇവൾ ഒരിക്കലും വീട് വിട്ട് ഓടിപ്പോകില്ലെന്നും പ്രതിരോധിക്കില്ലെന്നും ഉള്ള ഉത്തമ ബോധ്യത്താൽ സ്വന്തം അഛനും അപ്പൂപ്പനും നിരന്തരം പീഡിപ്പിച്ച്കൊണ്ടിരിക്കുന്നു;

കോംഗ്രസും കൂട്ട് കക്ഷികളും ഇന്ത്യയിലെ ജനങ്ങളെ ഇങ്ങനെ പീഡിപ്പിക്കാൻ തുടങ്ങിയിട്ട്  കൊല്ലം കുറെയായി. പീഡിതരായ ജനം തിരിച്ചടിക്കില്ല എന്ന് വിചാരിച്ചിട്ടാണോഎന്തോ?

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ മാറ്റിമറിക്കുന്ന തരത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനുള്ള കുത്തകാവകാശം ഏതാനും കോർപ്പറേറ്റുകളുടെ ഉമ്മറത്ത് കൊണ്ട് ഇറക്കി കൊടുക്കുമ്പോൾ ഇതൊക്കെ തങ്ങളുടെ കുടുംബത്ത് നിന്ന് ജീപ്പിൽ കേറ്റിക്കൊണ്ട് വന്ന സ്ഥാവര ജംഗമ സ്വത്തുക്കളാണെന്നും ഞങ്ങൾക്കിഷ്ടമുള്ളവന് സൗജന്യമായി കൊടുക്കും നിനക്കൊക്കെ തോന്നക്കൽ പഞ്ചായത്തിൽ എന്താ കാര്യം എന്ന ഗർവ്വായിരുന്നു UPA ക്കും കൂട്ടുകമ്പനിക്കും ഉണ്ടായിരുന്നത്. ജനം തക്കം പാർത്തിരുന്ന് തിരിച്ചടിക്കും എന്ന് കരുതിയതേയില്ല.. അല്ലെങ്കിൽ അതിനുള്ള ബുദ്ധി അങ്ങോട്ട് പോയില്ല.

ആഗോള മന്നന്മാരാകാൻ നടന്ന് കയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെന്ന വമ്പൻ സാമ്പത്തിക സ്രോതസിന് സ്വാതന്ത്ര്യം കിട്ടി ആറേമുക്കാൽ പതിറ്റാണ്ടിനിപ്പുറവും 78 മില്യൻ ജനങ്ങളും ഭവന രഹിതരോ തെരുവുകളിൽ വസിക്കുന്നവരോ ആണ്. ചേരികളിൽ താമസിക്കുന്നവർ അതിലും കൂടുതലാണ്. 11.8% ജനങ്ങൾ ഒരു നേരം പോലും വയർ നിറച്ച് ആഹാരം കഴിക്കാൻ നിവൃത്തിയില്ലാത്ത വെറും ദരിദ്രന്മാരാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർ 25 കോടി ജനങ്ങൾ.!

സ്വതന്ത്രാനന്തര ഭാരതത്തെ 67 കൊല്ലത്തോളം മാറി മാറി ഭരിച്ചിട്ടും ഒരു രാജ്യത്തിന്റെ പ്രാഥമിക പ്രാരാബ്ധങ്ങൾക്ക് പകുതി പോലും പരിഹാരം കാണാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിഞ്ഞില്ലെങ്കിൽ അവരെ കാലം കല്ലെറിയുകതന്നെ ചെയ്യും..!

വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച അഥവാ കൈവരിക്കുന്ന സുവർണ നേട്ടങ്ങളോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങളൂടെ നിലവാരം കൂടി വളരണം.. അതിന് അഴിമതി രഹിതമായ ഭരണം നടത്താൻ ആർജ്ജവമുള്ള ഭരണാധികാരികൾ ഉണ്ടാകണം.!

ഒരു മാറ്റം അനിവാര്യമാണ്..!
ശക്തമായ മാറ്റം..!
അഴിമതി രഹിതമായ ഭാരതത്തിന് വേണ്ടി..
മതേതര ഭാരതത്തിന് വേണ്ടി..
അഖണ്ഡ ഭാരതത്തിന് വേണ്ടി..

കാത്തിരിക്കാം..!



Tuesday, May 13, 2014

മണവാളൻ & സൺസ് പൊതുജനങ്ങളുടെ അറിവിലേക്കായി പുറപ്പെടുവിക്കുന്ന നോട്ടീസ്..!



കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അങ്ങ് ദുഫായില് പൊരിവെയിലത്ത് ഒട്ടകത്തിനെ കറന്നും പനയിൽ കേറിയും ഊറ്റിയുറിഞ്ചി പത്ത് കാശുണ്ടാക്കി ശിഷ്ടകാലം നാട്ടിലെത്തി ചെറിയ ബ്ലേഡ് നടത്തി സ്വസ്ഥമായി ജീവിക്കാമല്ലോ എന്നും പാവപ്പെട്ടവർക്ക് ഒരത്താണിയാകുമല്ലോ എന്നും കരുതിയാണ് മണവാളൻ & സൺസ് കൂതറമുക്കിൽ ഒരു ബ്രാഞ്ച് തുടങ്ങിയത്; എന്നാൽ പലിശക്കെടുത്ത് മുങ്ങുന്നതും പോരാഞ്ഞിട്ട് ബ്ലേഡ് മാഫിയ ബ്ലേഡ് മാഫിയ എന്ന് വിളിച്ചാക്ഷേപിക്കുകയും പോലീസിനെകൊണ്ട് പിടിപ്പിക്കുകയും ചെയ്യുന്ന ഈ ബ്ലഡി മല്ലൂസ് ഒരുകാലത്തും ഗുണം പിടിക്കില്ല.!

പലിശക്കെടുത്ത് നോട്ടിരട്ടിപ്പിക്കാൻ കൊടുക്കുന്നതും അടിച്ച് പൊളിച്ച് ആർഭാടം കാണിക്കുന്നതും ആഡംബര വാഹങ്ങൾ വാങി മറിച്ച് വിറ്റും അതിൽ വരുന്ന കടം നികത്താൻ പിന്നെം പലിശക്കെടുത്ത്  തിരിച്ച് കൊടുക്കാൻ നിവൃത്തിയില്ലാതെ വരുമ്പോൾ ഒരുമുഴം കയറിൽ വീട്ടുകാരെല്ലാരും കൂടി ഒറ്റക്കുരുക്കിൽ കേറി തൂങ്ങുന്നതും ഇപ്പോൾ ഒരു മാതിരി ഫാഷനായിട്ടുണ്ട്.

തിരിച്ചടക്കാൻ നിവൃത്തിയില്ലാത്തവൻ പലിശക്കെടുക്കാൻ വരുന്നത് നിയമം മൂലം തടയാൻ സർക്കാർ തയ്യാറാകണം, ഒപ്പം പാവം പലിശക്കാരെ സംരക്ഷിക്കാനും നിയമം കൊണ്ട് വരണം; ഇല്ലെങ്കിൽ ഞങ്ങൾക്കും ആത്മഹത്യ തന്നെ തിരഞ്ഞെടുക്കേണ്ടി വരും.

നാട്ടുകാർക്കും പോലീസിനും പത്രക്കാരനും ടീവീക്കാരനും എല്ലാവനും കൂടി നെഞ്ചത്ത് കേറി നിരങ്ങാൻ മണവാളൻ & സൺസ് റോഡ് വക്കിൽ പാണ്ടിക്കാരൻ ഉണക്കാനിട്ടിരിക്കുന്ന നിക്കറല്ല എന്ന് വിനയപുരസ്സരം അറിയിക്കട്ടെ.

ഈ നിലയിൽ ഇനി ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുകയില്ല എന്ന നഗ്ന സത്യം കൂടി നാട്ടുകാരെ അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

ഇവിടുന്ന് ഓരോരുത്തന്മാർ കരഞ്ഞ് കാലുപിടിച്ച് മേടിച്ച്കൊണ്ട് പോയ കാശ് ആരുടേയും സ്ത്രീധന ബാക്കിയോ കുടുംബ ഓഹരിയോ അല്ലെന്ന് ഓർത്ത്, തരാതെ മുങ്ങി നടക്കുന്നവന്മാർ എത്രയും പെട്ടന്ന് എന്റെ കാശ് തിരികെ തന്ന് എന്നെയും കുടുംബത്തേയും ഒരാത്മഹത്യയിൽ നിന്ന് രക്ഷിക്കണം എന്ന്  അറിയിക്കുന്നു

എന്ന്

പ്രൊപ്രൈറ്റർ
മണവാളൻ & സൺസ്
(ഒപ്പ്)

Monday, May 12, 2014

"ഒരു ലൈക് ഒരു പ്രാർഥന", "ഒരു ഷെയർ പീഡിപ്പിച്ചവച്ചവന്റെ നെഞ്ചത്തിട്ട് ഒരു ചവിട്ട്"




നാടോടുമ്പം നടുവെ ഓടണം, പാമ്പിനെ തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ നടുക്കണ്ടം തിന്നണം എന്നിങ്ങനെ പഴമൊഴിക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിലാണ് നമ്മുടെ വാസം.!

ഒരു സ്മാർട്ട് ഫോണും ഒരു ഫെയ്സ് ബുക്ക് അക്കൗണ്ടും ഇല്ലെങ്കിൽ പിന്നെ ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം എന്നാണ് ന്യൂ ജനറേഷൻ ആകാൻ കൊണ്ട് പിടിച്ച് ശ്രമിക്കുന്ന തൈക്കിളവന്മാർ വരെ ചോദിക്കുന്നത്; അപ്പൊ പിന്നെ ഒറിജിനൽ ന്യൂ ജനറേഷന്റെ കാര്യം പറയാനുണ്ടോ?

നിങ്ങളാരും നിങ്ങളുടെ പെണ്മക്കൾക്ക് ദയവായി മൊബൈൽ ഫോൺ വാങ്ങി കോടുക്കരുതെ എന്ന് ഒരു അമ്മ പറഞ്ഞാൽ പെട്ടന്ന് അതങ്ങ് സമ്മതിച്ച് കൊടുക്കാൻ സോഷ്യൽ മീഡിയയിൽ കുത്തിയിരുന്ന് ഫെമിനിസം പുഴുങ്ങി പോസ്റ്റിടുന്ന ഏതെങ്കിലും വനിതാ രത്നങ്ങളോ അവരുടെ ആസനം താങ്ങികളോ തയ്യാറാകുമോ? നാട്ടിലെ പെൺപിള്ളാരെ ഫെമിനിസ്റ്റാക്കാനും പുരുഷന്മാരെ സദാചാരന്മാരാക്കാനും സദാ പാടുപെട്ടുകൊണ്ടിരിക്കുന്ന ഇവർ സ്വന്തം വീട്ടിലെ പെണ്മക്കൾ മൊബൈൽ ഫോണിൽ നിരന്തരം സമയത്തും അസമയത്തും കുശുകുശുക്കുന്നത് കണ്ടാൽ ചോദ്യം ചെയ്യാതെ കണ്ണടച്ച് അവരെ പ്രോൽസാഹിപ്പിക്കുകയാണോ ചെയ്യുക?

ഫോണും ഫെയ്സ്ബുക്കുമൊന്നുമില്ലാതിരുന്ന കാലത്തും പീഢനങ്ങളും വാണിഭങ്ങളുമൊന്നും നടന്നിട്ടില്ലേ എന്നത് മണ്ടൻ ചോദ്യമാണ്. നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. പക്ഷേ തിരുവനന്തപുരത്ത് നിന്ന് പോകുന്ന ഒരു മിസ്ഡ് കാൾ കാസർഗോഡ് ഏതെങ്കിലും ഒരു പെങ്കൊച്ചിന്റെ മൊബൈലിൽ ആണ് ചെന്ന് വീഴുന്നതെങ്കിൽ പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി എരുമേലിയിൽ നിന്ന് ആട്ടോ വിളിച്ച് വരും എന്ന പോലെ ക്രമേണ ഒരു ഇന്റെർ ജില്ലാ പീഢനത്തിനുള്ള സധ്യത തെളിഞ്ഞ് വരുന്നില്ലേ? ഇന്നത്തെക്കാലത്ത് ദിവസേന മിനിമം ഒരു പത്ത് മൊബൈൽ പ്രണയ / പീഢന വാർത്തകളെങ്കിലുമില്ലാത്ത പത്രങളും ചാനലുകളും ഒരുമാതിരി മഞ്ഞക്കരു ഇല്ലാത്ത കോഴിമുട്ടപോലെയാണ്. (ഇമ്മാതിരി വാർത്തകളും ചൂടുള്ള ചർച്ചകളും ആണ് തിയറ്ററുകളിൽ A പടത്തിന്റെ ഡിമാന്റ് കുത്തനെ കുറയാനുള്ള കാരണം എന്ന് ആരുടേയോ സ്റ്റാറ്റസിൽ വായിച്ചിരുന്നു).

എന്നാൽ എല്ല മിസ്ഡ് കാളുകളും പീഡന കാളുകൾ ആണെന്നും മൊബൈൽ ഫോണുപയോഗിച്ചാൽ മൊത്തം പെമ്പിള്ളേരും വഴി തെറ്റി പോകുമെന്നും മൊബൈൽ ഫോൺ വഴിയാണ് കേരളതിൽ മുഴുവൻ പീഢനങ്ങളും വാണിഭങ്ങളും നടക്കുന്നതെന്നും സമർത്ഥിക്കുന്നത് മഠയത്തരമാണ്.

കൂട്ടുകാരിയുടെ വീട്ടിൽ പോയ മകൾ വരാൻ ലേറ്റ് ആയാൽ, റ്റ്യൂഷന് പോയ മക്കൾ എന്താ ഇനിയും വരാത്തതെന്ന് വിളിച്ച് ചോദിക്കാൻ  നിരവധി നിരവധി ഉപയോഗം ഈ സാധനത്തിനുണ്ട് എന്നത് കണ്ടില്ലെന്ന് നടിക്കുന്നത് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ തയ്യാറാകാതെ വെറും പഴഞ്ചനായി തന്നെ ഇരിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്.

എന്നാൽ ഒളിഞ്ഞിരിക്കുന്ന ഇതിന്റെ ദോഷവശം കണ്ടില്ലെന്ന് നടിക്കുന്നത് ഒരു പക്ഷേ ജീവിതം തന്നെ മാറി മറിഞ്ഞേക്കാം.. ഉപയോഗിക്കുന്നതിനുള്ള പക്വതയില്ലായ്മ ദുരുപയോഗപ്പെടുത്താൻ ഏറെ സാധ്യതയുണ്ട്.

മൊബൈലും മറ്റ് സാങ്കേതിക വിദ്യകളും വന്നതോട് കൂടി പീഡിപ്പിക്കാൻ മുട്ടി നിൽക്കുന്നോന്മാർക്ക് വിവിധ വാതായനങ്ങൾ പുഷ്പം പോലെ തുറന്ന് കിട്ടിയെന്നുള്ളതാണ് പരമാർത്ഥം. ഷെയർ മാർക്കറ്റിൽ മൂലധനമിറക്കാൻ ഒരു പലിശക്കാരൻ ശ്രമിക്കുന്നതിലും അപ്പുറത്തെ വിദ്യകളാണ് ലവൻ ഇവിടെ പ്രയൊഗിച്ച് തുടങ്ങുന്നത്. പാവം ചിലരെങ്കിലും ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ പിടിച്ച് നിൽക്കാൻ പെടാപാട് പെട്ട് ഒടുവിൽ ഇവന്മാരുടെ പരാക്രമങ്ങളുടെ ഇരയായി തീർന്നാൽ ആരെയാണ് കുറ്റപെടുത്തുക? രക്ഷപ്പെടണം എന്ന തോന്നലുണ്ടാകുമ്പോഴേക്കും ചാനലുകളിൽ ലൈവ് ചർച്ചകളും പത്രത്താളുകളിൽ വെണ്ടക്കയും നിരന്ന് കഴിഞ്ഞിട്ടുണ്ടാകും. കേൾക്കുന്നവർക്കും കേൾപ്പിക്കുന്നവർക്കും ഒരു ദിവസത്തെ എന്റർടെയ്ന്റ്മെന്റ്.. ഒരു കുടുംബത്തിന്റെ ജീവിതം അവിടെ ഉരുകി തീരുന്നത് കാണാൻ കണ്ണുകളില്ലാതായി തീർന്നിരിക്കുന്നു എല്ലാർക്കും..!
ഇതാണ് സുഗതകുമാരി റ്റീച്ചർ പെൺകുട്ടികളുടെ അമ്മമാരെ ഓർമപ്പെടുത്തിയത്. ഇതിനെതിരേ വാളെടുക്കുന്ന ഭൂരിഭാഗം പേർക്കും സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾക്ക് "ഒരു ലൈക് ഒരു പ്രാർഥന", "ഒരു ഷെയർ പീഡിപ്പിച്ചവച്ചവന്റെ നെഞ്ചത്തിട്ട് ഒരു ചവിട്ട്" എന്നിങ്ങനെ ഷെയർ ചെയ്തും അതിൽ ലൈക്കടിച്ചും ഉള്ള ജീവകാരുണ്യ പ്രവർത്തികൾ ചെയ്തുള്ള പരിചയം മാത്രമാണുള്ളത് .

എന്നാൽ സ്വന്തം ജീവിത അനുഭവ സമ്പത്ത് കൊണ്ടാണ് ടീച്ചർ അത് പറഞ്ഞിട്ടുള്ളത്, ഇതൊന്നുമറിയാതെ റ്റീച്ചർക്കെതിരെ വാളെടുക്കാൻ എന്ത് മതിയായ അനുഭവങ്ങളാണ് സോഷ്യൽ മീഡിയ  എന്ന പൊട്ടക്കുളത്തിൽ തൂറി നാറ്റുന്ന ഡാഷുകൾക്കുള്ളതെന്ന് മനസ്സിലാകുന്നില്ല.

വെറും ലൈക്കുകളുടെ എണ്ണം കൂട്ടാൻ വേണ്ടി എഴുതി വിടുന്ന ലോകോത്തര സാഹിത്യങ്ങൾ പോസ്റ്റുന്നതിന് മുൻപായി സ്വന്തം വീട്ടിലെ മക്കൾ ഈ സാധനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കൂടി മനസ്സിലാക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ നന്ന്.!


രണ്ട് ദിവസം മുന്നേ കേട്ട ഒരു വാർത്ത
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: